തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. കൊച്ചി,ചെന്നൈ,ഹൈദരാബാദ്,മുംബൈ, ഡല്‍ഹി എന്നി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന കമ്പനിയാണിത്.

തുർക്കി കമ്പനിയാണ് മുംബൈ വിമാനത്താവളത്തിന്റെ 70% ഗ്രൗണ്ട് ഓപ്പറേഷന്‍സും കൈകാര്യംചെയ്യുന്നത്. മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വ്യക്തമാക്കിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണക്ക് ശേഷമാണ് തുർക്കിക്കെതിരെ ഇന്ത്യ നടപടി ശക്തമാക്കുന്നത്.

തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ വൻ ജനവികാരം ശക്തമാകുകയാണ്. ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിന് തുര്‍ക്കിയിലേക്ക്‌ മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്തു. മേക്ക് മൈ ട്രിപ്പില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകള്‍ 250% വര്‍ദ്ധനവ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *