ചാര സുന്ദരി സംഘിണി എങ്കിൽ രാഹുൽ ഗാന്ധി പെടും!

ജ്യോതി മൽഹോത്ര എന്ന ചാരസുന്ദരി ആണ് ഇന്ന് പല ഇടങ്ങളിലെയും ചർച്ച വിഷയം.. അതിൽ കൂടുതലും അവൾ ഒരു സംഘിണി ആയിരുന്നു എന്ന തരത്തിൽ ആണ് പ്രചരണം.. സംഘി ആയത് കൊണ്ടാണ് അവൾ രാജ്യത്തെ ഒറ്റിയത് എന്ന വാദങ്ങൾ ഉയർന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം പരിശോധിക്കേണ്ടത് അതിലെ വാസ്തവം ആണല്ലേ…?

ജ്യോതി മലഹോത്ര എന്ന ഈ സോഷ്യല്‍ മീഡിയയിലെ പ്രധാന താരം ഹരിയാന സ്വദേശിയാണ്. പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയതിന് ഈ യുവ വ്ളോഗര്‍ പിടിയിലായത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്കൊപ്പം, രവീന്ദ്ര സിംഗ് ദില്ലോണ്‍, പാലക് ഷെര്‍ മസീക്, സുരജ് മസീഹ്, ജാഫര്‍ ഹുസൈന്‍ എന്നിവരും, സ്ത്രീകളായ ബാനു നസ്രീന, ഗുസാല, എന്നിവരും പിടിയിലായിട്ടുണ്ട്. ഇവര്‍ എല്ലാവരും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും, പാക്കിസ്ഥാന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥനായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ആളുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും, ഇന്ത്യയുടെ പ്രധാനപ്പെട്ട പല വിവരങ്ങളും പങ്കു വെ്ക്കുകയും ചെയ്തിട്ടുണ്ട് എന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നതിന്റെയും, കണക്കുകള്‍ ഉണ്ട്.

എന്നാൽ മറ്റു പ്രതികളില്‍ ആര്‍ക്കും കിട്ടാത്ത താരമൂല്യം കിട്ടിയത് ഹരിയാന വ്ളോഗര്‍ ആയ ജ്യോതി മല്‍ഹോത്രയ്ക്കാണ്. ഇവര്‍ സംഘിണിയാണ് എന്ന തരത്തിലാണ് കേരളത്തിലടക്കം ഇസ്ലാമോ ലെഫ്റ്റ് പ്രചരിപ്പിക്കുന്നത്. അതിന് അവര്‍ കാണിക്കുന്നത് ജ്യോതി കാവിയുടുത്ത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും, െൈഹന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോ ആണ്. ഇതിനൊപ്പം നാളിതുവരെ ഒരു മുസ്ലീമും രാജ്യത്തെ ഒറ്റിയിട്ടില്ല എന്ന് പറഞ്ഞാണ് പ്രചാരണം. എന്നാൽ.. ക്ഷേത്രത്തിൽ പോയത് കൊണ്ടും കാവി അണിഞ്ഞത് കൊണ്ടും അവൾ ഒരു സംഘി ആവണം എന്നുണ്ടെങ്കിൽ നമ്മുടെ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഒക്കെ സംഘികൾ ആവും.. കാരണം അവർ ഈ ക്ഷേത്രത്തിൽ പോയി പൂജ നടത്തുന്നതും കാവി അണിയുന്നതും ഒക്കെ കാണാറില്ലേ… കാവി എന്നത് ഉത്തരേന്ത്യയില്‍ എല്ലാവരും ധരിക്കുന്ന വസ്ത്രമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ക്ഷേത്രത്തില്‍ പോകുകയും ചെയ്യും. അത് കാണിച്ച് സംഘിയായി ചിത്രീകരിച്ചാല്‍ അവിടെ സംഘികളേ ഉണ്ടാകു എന്നാണ് വാസ്തവം.

സത്യത്തിൽ.. ജ്യോതി മല്‍ഹോത്രക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഏതെങ്കിലും ഒരു ഗ്രൂപ്പുമായി പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ക്ക് ബന്ധമില്ല. ഒരു തീവ്ര മതവിശ്വാസിപോലുമല്ല ജ്യോതി. ഇവര്‍ രണ്ടു തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാക്ക് ഉദ്യോഗസ്ഥനുമായി ഇവര്‍ക്ക് സൗഹൃദം ഉണ്ടായിരുന്നു. ഇവര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രം പോലും ഇന്ത്യയിലേത് അല്ല. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ, കറ്റാസ് രാജ് ക്ഷേത്രം സന്ദര്‍ശിച്ച് എടുത്ത വീഡിയോയാണിത്. ‘ശ്രീ കത്താസ് രാജ് ടെമ്പിള്‍, ചാക്ക്വാള്‍ പാക്കിസ്ഥാന്‍, ഇന്ത്യന്‍ ഗേള്‍ ഇന്‍ ബിഗ്ഗസ്റ്റ് ഹിന്ദു ടെമ്പിള്‍’ എന്ന ടൈറ്റിലില്‍ അവര്‍ വീഡിയോ ചെയ്തിട്ടുണ്ട്. അതുപോലെ ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എന്ന വീഡിയോ പാക്കിസ്ഥാനിലേതാണ്. ലാഹോറിലെ അനാര്‍കലി ബസാര്‍, വൈശാഖി ആഘോഷങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് അവയുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അവര്‍ ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു എന്ന പേരില്‍ രാഷ്ട്രീയ ചാപ്പയടിച്ച് ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോകളും, ചിത്രങ്ങളും പലതും പാക്കിസ്ഥാനിലേത് ആണ് എന്ന് വ്യക്തമാണ്.

അത് പോലെ തന്നെ ഇന്ത്യയില്‍ ഭീകരാക്രമണം അടക്കമുണ്ടാവുമ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്നു ഒരു വാദമാണ്, പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവരുടെ പേരുകള്‍ ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ അതെല്ലാം സംഘപരിവാറുകാര്‍ ആണെന്നാണ്. ഇതിനായി 24 പേരുടെ ലിസ്റ്റും വട്‌സാപ്പിലും ഫേസ്ബുക്കിലുമായി കറങ്ങാറുണ്ട്. സേജല്‍ കപൂര്‍ മുതല്‍ കുമാര്‍ വികാസ് എന്ന പേരുവരെ കൊടുത്താണ് പ്രചാരണം. പക്ഷേ ഇതും വസ്തുതാവിരുദ്ധമാണ്. വാട്സാപ്പിലും മറ്റും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് പോലും യഥാർഥ്യമല്ല എന്ന് വേണം നമ്മൾ ആദ്യം മനസിലാക്കാൻ.. ഫേക്ക് ഐഡന്റിറ്റിയിൽ പുതിയ പേരും ഇട്ടിറങ്ങിയ ചിലരാണ് അത് മുഴുവൻ അതിൽ പലരും പാക് അഭയാർത്ഥി ചമഞ്ഞ് വന്നവരാണ്… ചുരുക്കി പറഞ്ഞാൽ ഒന്ന് മനസിലാക്കുക.. ഏജന്റുമാരെ തീരുമാനിക്കുന്നത് മതവും രാഷ്ട്രീയവും നോക്കിയല്ല, മറിച്ച് പണമാണവിടെ പ്രാധാന്യം, അത് മനസിലാക്കി കൂടുതൽ വാർത്തകൾ അടിച്ചാൽ നന്നായിരിക്കും… മൊസാദ് ഒക്കെ ഹമാസ് നേതാക്കളുടെ മക്കളെപ്പോലും പണം കൊടുത്ത് ചാരന്‍മ്മാര്‍ ആക്കിയ ചരിത്രമുണ്ട്..! .

Leave a Reply

Your email address will not be published. Required fields are marked *