യുഎന്നില്‍ പാകിസ്ഥാനെ എടുത്ത് കുടഞ്ഞ് ഇന്ത്യൻ സംഘം കത്തി കയറിയപ്പോൾ… ഒന്നും പറയാനില്ലാതെ പേടിച്ച് വിറച്ച് ഇരിക്കുന്ന പാകിസ്ഥാൻ ആയിരുന്നു നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്.. ഇത് വരെ ചെയ്തത് എല്ലാം തന്നെ എണ്ണി എണ്ണി പകരം ചോദിച്ചു കൊണ്ടായിരുന്നു അവർ യു എന്നിനെ അഭിസംബോധന ചെയ്തത്.. അതേസമയം.. ട്രമ്പിനുള്ള ചുട്ട മറുപടി പ്രധാനമന്ത്രി മോദിയും നൽകിയതോടെ ആ ക്രെഡിറ്റ് തട്ടലും പൊളിഞ്ഞു വീണു.. പഴയ പേടിച്ചു വിറച്ച് മൂലയിൽ ഒളിക്കുന്ന യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യയല്ല ഇതെന്ന് മോദി സർക്കാർ അടിവര ഇട്ട് ഓര്മിപ്പിക്കുക ആയിരുന്നു.. പറയാനുള്ളത് മുഖത്ത് നോക്കി തന്നെ ആരോട് ആണെങ്കിലും പറയും അത് പോലെ തന്നെ തിരിച്ചടികളും അതിഭീകരം ആയിരിക്കും എന്നാണ് ഇന്നത്തെ സകല നീകങ്ങളും ചൂണ്ടി കാണിക്കുന്നത്.. അപ്പോൾ സംഭവം വിശദീകരിക്കാം…
ഭീകരവാദത്തത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നടപടിയെ ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ച് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പർവതനേനി ഹരീഷ്.ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല’ എന്ന് പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ സിന്ധു നദീജല കരാർ വിഷയം ഉന്നയിച്ച് കൊണ്ട് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള കരാർ ഇന്ത്യ നിർത്തിവെക്കുന്നതായിരിക്കുമെന്ന് ഹരീഷ് വ്യക്തമാക്കി.
ഒരു നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്. 65 വർഷം മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടു. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി നിലനില്‍ക്കുന്നുവെന്ന് വിവരിക്കുന്നു. ആറര പതിറ്റാണ്ടിന് ഇടിയില്‍ ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാൻ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചു’ – ഹരീഷ് പറഞ്ഞു.കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഈ കാലയളവിൽ ഇന്ത്യ അസാധാരണമായ ക്ഷമയും മഹാമനസ്കതയും പ്രകടിപ്പിച്ചു. ഇന്ത്യയിൽ പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ഈ 65 വർഷത്തിനിടയിൽ, അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ കാര്യത്തിൽ മാത്രമല്ല, ശുദ്ധമായ ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വ്യതിയാനം എന്നിവ സംബന്ധിച്ച കാര്യങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചു. പ്രവർത്തനങ്ങളുടെയും ജല ഉപയോഗത്തിന്റെയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കേണ്ടതുണ്ട്.
ചില പഴയ അണക്കെട്ടുകൾ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നേരിടുന്നു. എന്നിരുന്നാലും, ഈ അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിലെ ഏതെങ്കിലും പരിഷ്കാരങ്ങളും പാകിസ്ഥാൻ നിരന്തരം തടഞ്ഞുകൊണ്ടിരുന്നു. 2012-ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതിയെ പോലും തീവ്രവാദികൾ ആക്രമിച്ചു.
ഈ നിന്ദ്യമായ പ്രവൃത്തികൾ ഞങ്ങളുടെ പദ്ധതികളുടെയും സാധാരണക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇന്ത്യ പാകിസ്ഥാനോട് കരാർ പരിഷ്കരിക്കുന്നത് ചർച്ച ചെയ്യാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാൻ ഇവ നിരസിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യയുടെ നിയമാനുസൃത അവകാശങ്ങൾ പൂർണ്ണമായി വിനിയോഗിക്കുന്നതും പാകിസ്ഥാന്‍ തടയുന്നതായും അദ്ദേഹം പറഞ്ഞു.ഈ സാഹചര്യങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്ഥാൻ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ ഒടുവിൽ പ്രഖ്യാപിച്ചതെന്നും ഹരീഷ് പറഞ്ഞു.
അതേസമയം തന്നെ നമ്മൾ മുമ്പ് പറഞ്ഞത് പോലെ.. ട്രമ്പിനുള്ള ചുട്ട മറുപടിയും മോദി നൽകി ഇരിക്കുകയാണ്.. അതായത്, വെടി നിർത്തലിനുള്ള ക്രെഡിറ്റ് വേണം വേണം എന്ന് ഒരുപാട് ത്തവണ അലമുറ ഇട്ട ട്രമ്പിനുള്ള മറുപടി ആണ് മോദി കൊടുത്തത്.. സംഭവം ഇങ്ങനെ.. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണ് വെടിനിര്‍ത്തലിലേക്ക് എത്തിച്ചേര്‍ന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യയെ ഇങ്ങോട്ടു സമീപിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നതിനു പിന്നാലെ അതിനു വഴിവച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.പൊതുവിടത്ത് നടത്തുന്ന പ്രസ്താവനകളില്‍ നിയന്ത്രണം പാലിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ക്കു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അച്ചടക്കത്തോടെയുള്ള ആശയവിനിമയത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി എന്തും എവിടെയും പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.