മോദിയുടെ സ്ഥാനം മുന്നിൽ ഇത് ഇന്ത്യയുടെ വിജയം

ചരിത്രം എപ്പോഴും ഒരു തിരിച്ചുചരവിന്റെ കഥയാണ്. പ്രത്യേകിച്ചും ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തലവര എങ്ങനെ മാറിമറിഞ്ഞു എന്ന് പഠിക്കാൻ താല്പര്യമുള്ളവർക്ക് ജി-7 ഉച്ചകോടികളിലെ ഇന്ത്യയുടെ സാന്നിധ്യം മാത്രം നോക്കിയാൽ മതിയാകും. വികസിത രാജ്യങ്ങളുടെ ആ വമ്പൻ കൂട്ടായ്മയിൽ ഒരുകാലത്ത് വെറുമൊരു കാഴ്ചക്കാരനായി, ലോകനേതാക്കൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൂട്ടത്തിൽ ഒരാളായി ഏറ്റവും പുറകിൽ ഒതുക്കപ്പെട്ടുപോയ ഒരു ഇന്ത്യയുണ്ടായിരുന്നു. എന്നാൽ ഇന്ന് അതേ ജി-7 ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോകൾ വരുമ്പോൾ ലോകത്തിലെ ഏറ്റവും കരുത്തരായ നേതാക്കൾക്ക് നടുവിൽ, മുൻനിരയിൽ വിസ്മയമായി തിളങ്ങിനിൽക്കുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുണ്ട്. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ലഭിച്ച ഈ അസാധാരണമായ പദവിമാറ്റത്തിന് പിന്നിൽ ഒരൊറ്റ പേരേയുള്ളൂ; അത് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ദീർഘദർശിയായ നേതാവിന്റെ കരുത്തുറ്റ നയതന്ത്രമാണ്. ലോകം ഇന്ന് ഇന്ത്യയെ നോക്കുന്നത് കേവലമൊരു വികസ്വര രാജ്യം എന്ന നിലയിലല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കാൻ കെല്പുള്ള ഒരു ആഗോള വൻശക്തിയായിട്ടാണ്. അന്ന് ഫോട്ടോയുടെ ഏറ്റവും പുറകിൽ സീറ്റ് കിട്ടിയ ഇന്ത്യയിൽ നിന്നും ഇന്ന് ലോകരാജ്യങ്ങൾ ബഹുമാനത്തോടെ മുൻനിരയിലേക്ക് പിടിച്ചിരുത്തുന്ന ഇന്ത്യയിലേക്കുള്ള ആ അസാധ്യമായ വളർച്ചയും, ഈ ജി-7 ഉച്ചകോടിയിൽ മോദി എന്ന നേതാവ് കാണിച്ച നയതന്ത്ര കരുത്തും എന്തൊക്കെയാണെന്ന് നമുക്ക് ഓരോന്നായി പരിശോധിക്കാം.
നമുക്കൊന്ന് ചരിത്രത്തിലേക്ക് പിന്നോട്ട് സഞ്ചരിക്കാം. 2009-ലെ ആ ജി-7 ഉച്ചകോടിയുടെ ചിത്രങ്ങൾ ഇന്നും ഇന്റർനെറ്റിൽ ലഭ്യമാണ്. അന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയെ അവർ ക്ഷണിച്ചു എന്നത് ശരിയാണ്. എന്നാൽ ലോകനേതാക്കൾ ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്ഥാനം എവിടെയായിരുന്നു എന്ന് നാം നോക്കണം. വമ്പൻ രാജ്യങ്ങളുടെ തലവന്മാർ മുൻനിരയിൽ കൈകോർത്തു നിന്നപ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഏറ്റവും ഒടുവിൽ, ആർക്കും കാണാൻ കഴിയാത്ത വിധം പുറകിലെ നിരയിലാണ് ഒതുക്കപ്പെട്ടത്. അതൊരു വ്യക്തിയുടെ മാത്രം ചിത്രമായിരുന്നില്ല, മറിച്ച് അന്നത്തെ ആഗോള സമൂഹം ഇന്ത്യക്ക് നൽകിയിരുന്ന വിലയുടെ പ്രതിഫലനം കൂടിയായിരുന്നു. അതിനു മുൻപ് 2007-ൽ ആയാലും ഇതേ അവഗണനയുടെ ചിത്രം തന്നെയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇന്ത്യയെ ഒരു വലിയ ശക്തിയായി അംഗീകരിക്കാനോ, അന്താരാഷ്ട്ര തീരുമാനങ്ങളിൽ ഇന്ത്യയുടെ ശബ്ദത്തിന് മുൻഗണന നൽകാനോ അന്ന് ജി-7 രാജ്യങ്ങൾ തയ്യാറായിരുന്നില്ല.
അതിനുശേഷം വലിയൊരു കാലയളവ് കടന്നുപോയി. 2015 ആകട്ടെ, 16 ആകട്ടെ, 17 ആകട്ടെ, ഒരു വർഷവും ഈ വമ്പൻമാരുടെ കൂട്ടായ്മയിലേക്ക് ഇന്ത്യക്ക് കൃത്യമായ ഒരു ക്ഷണം പോലും ലഭിച്ചില്ല. ലോകത്തിന്റെ മുൻനിരയിൽ നിന്ന് ഇന്ത്യ പൂർണ്ണമായും അദൃശ്യമാക്കപ്പെട്ട വർഷങ്ങളായിരുന്നു അത്. ഇന്ത്യ ഒരു വലിയ വിപണിയാണ് എന്നതിനപ്പുറം നയതന്ത്രപരമായി വലിയൊരു സ്വാധീനം ചെലുത്താൻ കഴിയുന്ന രാജ്യമാണെന്ന് തെളിയിക്കാൻ അന്ന സാ​​​ദ്ച്ചില്ല . പിന്നിച് ആരുടെയും മുന്നിൽ കൈകെട്ടി നിൽക്കുന്ന സൗമ്യ നയതന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് ലോകത്തോട് കണ്ണ് നേരെ ചൊവ്വേ തുറന്നു സംസാരിക്കുന്ന ‘ഭാരതീയ നയതന്ത്രം’മോ​ദി. കാഴ്ചവെച്ചു.
അതിന്റെ മാറ്റം ലോകം കണ്ടത് 2019 ലാണ്. വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് വീണ്ടും ജി-7 ലേക്ക് ക്ഷണം ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ വേദിയിലേക്ക് നടന്നു കയറുമ്പോൾ ആദ്യമൊക്കെ ആ പഴയ രീതിയിലുള്ള അവഗണനകളുടെ നിഴലാട്ടങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനവും പുറകിലായിരുന്നു. എന്നാൽ നരേന്ദ്ര മോദി എന്ന നേതാവിൻ്റെ വ്യക്തിപ്രഭാവവും അദ്ദേഹത്തിന്റെ നയതന്ത്ര ചാതുരിയും വളരെ പെട്ടെന്നാണ് ആഗോള വേദികളിലെ സമവാക്യങ്ങളെ മാറ്റിമറിച്ചത്. ഇന്ത്യ കേവലം ക്ഷണം കിട്ടി വരുന്ന ഒരു അതിഥിയല്ല, മറിച്ച് ലോകത്തിന്റെ സാമ്പത്തിക-പ്രതിരോധ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വൻശക്തിയാണെന്ന് അദ്ദേഹം തന്റെ നിലപാടുകളിലൂടെ ലോകനേതാക്കളെ ബോധ്യപ്പെടുത്തി.
അവിടെ നിന്നങ്ങോട്ട് കാര്യങ്ങൾ കംപ്ലീറ്റായി മാറിമറിഞ്ഞു. ഇന്നിപ്പോൾ ഫ്രാൻസിൽ നടക്കുന്ന. ജി-7 ഉച്ചകോടിയിലേക്ക് നമ്മൾ നോക്കുക. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഇവിടെ അതിഥിയായി പങ്കെടുക്കുന്നത്. ജി-7ൽ ഇന്ത്യ ഒരംഗമല്ലെങ്കിൽ പോലും ഇന്ത്യയും നരേന്ദ്ര മോദിയും ഇല്ലാതെ ഒരു ഉച്ചകോടി പോലും പൂർണ്ണമാകില്ല എന്ന അവസ്ഥയിലേക്ക് ലോകരാഷ്ട്രങ്ങൾ എത്തിക്കഴിഞ്ഞു. സാധാരണയായി ലോകത്തിലെ ഏറ്റവും സൈനിക-സാമ്പത്തിക കരുത്തുള്ള നേതാക്കളെയാണ് ജി-7 ഫോട്ടോകളിൽ മുൻനിരയിൽ നിർത്താറുള്ളത്. എന്നാൽ ഇന്ന് ലോകനേതാക്കൾ നരേന്ദ്ര മോദിയെ മുൻനിരയിൽ നിർത്തി, അദ്ദേഹത്തോട് സംസാരിക്കാനും ഹസ്തദാനം ചെയ്യാനും മത്സരിക്കുന്ന വിഷ്വൽസാണ് നമ്മൾ കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുത്ത ഈ യോഗത്തിൽ, ട്രംപുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് തൊട്ടുമുമ്പ് മോദി എടുത്ത നിലപാടുകൾ അദ്ദേഹത്തിന്റെ നയതന്ത്ര കരുത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
‘ഇത് യുദ്ധത്തിന്റെ യുഗമല്ല, നയതന്ത്ര ചർച്ചകളാണ് പരിഹാരം’ എന്ന ഇന്ത്യയുടെ നിലപാട് കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് റഷ്യക്കും അമേരിക്കയ്ക്കും ഒരുപോലെ അംഗീകരിക്കേണ്ടി വരുന്ന വലിയൊരു ശാസനയായി ഇന്ന് മാറിയിരിക്കുന്നു.
പഴയ ആ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഒരുകാലത്ത് ഫോട്ടോയുടെ ഏറ്റവും പുറകിൽ ഒതുക്കപ്പെട്ടുപോയ ആ രാജ്യം ഇന്ന് ലോകത്തിന്റെ മുൻനിരയിൽ നിന്ന് ആഗോള പ്രതിസന്ധികൾക്ക് പരിഹാരം നിർദ്ദേശിക്കുകയാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സും ആദരവും ഇത്രമേൽ ഉയർത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. മാറ്റം കൊണ്ടുവന്നത് മോദി തന്നെയാണ്

ജി-7 അല്ലെങ്കിൽ കൃത്യമായി മനസ്സിലാക്കണം. ലളിതമായി പറഞ്ഞാൽ, ലോകത്തെ ഭരിക്കുന്ന, ഏറ്റവും വികസിതവും സമ്പന്നവുമായ 7 ജനാധിപത്യ രാജ്യങ്ങളുടെ ഒരു വമ്പൻ കൂട്ടായ്മയാണിത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള ആ 7 വമ്പന്മാർ. ലോകത്തിന്റെ ആകെ സമ്പത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നത് ഈ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇവർ എടുക്കുന്ന തീരുമാനങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെയും അന്താരാഷ്ട്ര രാഷ്ട്രീയത്തെയും കംപ്ലീറ്റായി മാറ്റിമറിക്കാൻ പോന്നതാണ്.

സ്വന്തമായി ഒരു ഓഫീസോ പ്രത്യേക നിയമങ്ങളോ ഇല്ലാത്ത ഈ സംഘടന, എല്ലാ വർഷവും ലോകത്തെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ചർച്ച ചെയ്യാറുള്ളത്. ഇവിടെയാണ് നമ്മൾ മോദി എന്ന നേതാവിന്റെ കരുത്ത് കാണേണ്ടത്. ഇത്രയും വലിയ സാമ്പത്തിക വമ്പന്മാരും ലോകത്തെ നിയന്ത്രിക്കുന്നവരുമായ ജി-7 രാജ്യങ്ങൾക്ക്, ഇന്നത്തെ കാലത്ത് ഇന്ത്യയെപ്പോലെയുള്ള ഒരു മഹാശക്തിയെ കൂടെ നിർത്താതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഭാരതം ഇതിൽ ഒരംഗമല്ലെങ്കിൽ പോലും, ഉച്ചകോടിയുടെ ചർച്ചകൾ പൂർണ്ണമാകണമെങ്കിൽ ഇന്ത്യയും നരേന്ദ്ര മോദിയും അവിടെ വേണം എന്ന നയതന്ത്ര വിജയം മോദി ഉണ്ടാക്കി എടുത്തു അതാണ് യഥാർത്ഥ മോദിപവർ എന്ന് പറയുന്നത്

ഇവിടെയാണ് ഈ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്. ഒരുകാലത്ത് നരേന്ദ്ര മോദി എന്ന നേതാവിനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ നോക്കിയവർ, അദ്ദേഹത്തിന്റെ വിദേശനയങ്ങളെയും യാത്രകളെയും പരിഹസിച്ചവർ, ഇന്ന് അതേ മോദിക്ക് മുന്നിൽ എഴുന്നേറ്റു നിന്ന് കൈയടിക്കുന്ന ഒരു കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കുറ്റപ്പെടുത്തിയവരെക്കൊണ്ട് തന്നെ എഴുന്നേറ്റ് നിന്ന് കൈയടിപ്പിക്കുക എന്ന് പറയുമല്ലോ, അതാണ് നരേന്ദ്ര മോദി എന്ന ഭരണാധികാരി ആഗോള രാഷ്ട്രീയത്തിൽ ചെയ്ത് കാണിച്ചത്!
നമ്മളൊന്ന് ഓർത്തുനോക്കണം, മോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ പ്രതിപക്ഷവും ചില അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിദേശയാത്രകളെയായിരുന്നു. ‘മോദിക്ക് ഇവിടെ ഭരിക്കാനറിയില്ല, എപ്പോഴും വിദേശത്താണ്, ലോകം ചുറ്റാൻ നടക്കുകയാണ്’ എന്നൊക്കെയായിരുന്നു അന്നത്തെ പ്രധാന പരിഹാസങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *