നാഗ്പൂരിൽ ജെൻസികളുമായി സംവദിക്കാൻ മോഹൻ ഭാഗവത്; വരുന്നത് വൻ മാറ്റങ്ങളോ?

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ യുവതലമുറയുമായി നേരിട്ട് സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഒരുങ്ങുന്നു. ഓഗസ്റ്റ് 15-ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിലാണ് പരിപാടി നടക്കുക. കസ്തൂർചന്ദ് പാർക്കിൽ പുതുതായി സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയ ശേഷമാകും ജെൻസികളുമായുള്ള സംവാദ പരിപാടി ആരംഭിക്കുന്നത്.

മുംബൈയിൽ ഓഗസ്റ്റ് 6-ന് യുവതലമുറയുമായി നടത്തിയ വിജയകരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലും സമാനമായ പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എന്നിവയെക്കുറിച്ചാകും ചർച്ച നടക്കുക. രാജ്യത്തെ ഇളയ തലമുറയുമായി നേരിട്ട് സംഭാഷണം നടത്തുകയും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.ലോക്മത്തും നാഗ്പൂർ മുനിസിപ്പൽ കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ, നാഗ്പൂർ മേയർ നീത താക്കറെ, മുനിസിപ്പൽ കമ്മീഷണർ ഡോ. വിപിൻ ഇതങ്കർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും ‘കോക്റോച്ച് ജനത പാർട്ടി’യുടെ സമരങ്ങളിലെ യുവശക്തിക്കും പിന്നാലെയാണ് ബിജെപിയും ആർഎസ്എസും യുവാക്കളുമായി അടുക്കാൻ പുതിയ വഴികൾ തേടുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റീലുകളിലൂടെയും ലഹരിവിരുദ്ധ പ്രചാരണങ്ങളിലൂടെയും യുവാക്കളിലേക്ക് എത്താൻ ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *