അവരെ എങ്ങനെ നേരിടണം എന്ന് രാജ്യത്തിന്റെ കവൽക്കാരനറിയാം, കിടിലൻ പണി ! രണ്ടും കൽപ്പിച്ച് അമിത് ഷാ

ഇന്ത്യ വരുന്നവർക്കും പോകുന്നവർക്കും വന്നു കേറാനുള്ളൊരു സത്രമല്ല… മറിച്ചാണെങ്കിൽ അവരെ എങ്ങനെ നേരിടണം എന്ന് രാജ്യത്തിന്റെ കവൽക്കാരനറിയാം… പാർലമെന്റിൽ സാക്ഷാൽ അമിത് ഷായുടെ ഉറച്ച ശബ്ദം മുഴങ്ങിയപ്പോൾ അവിടമത്രയും നിശബ്ധത ആയിരുന്നു.. ഒരുപക്ഷെ ലോകം പോലും നടുങ്ങി പോയി.. പ്രത്യേകിച്ച് ഇന്ത്യയെ എങ്ങനെ എങ്കിലും തകർക്കണം എന്ന് കച്ച കെട്ടി ഇറങ്ങിയ ബം​ഗ്ലാദേശികൾ, കാരണം ഏതാനും വർഷങ്ങൾ കൊണ്ട് ഭാരതം എന്ന രാജ്യം എത്രത്തോളം വളർന്നു എന്നത്.. എത്രത്തോളം ശക്തി ആർജിച്ചു എന്നത് ആ വാക്കുകളിൽ ഉണ്ടായിരുന്നു.. രാജ്യത്തെ കൂടുതൽ സുരക്ഷിതമാക്കുവാനായി 2025ലെ ഇമി​ഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക്സഭയിൽ പാസായപ്പോൾ അവിടെ സംഭവിച്ച നിർണ്ണായക മാറ്റങ്ങൾ ചില്ലറയൊന്നുമല്ല… എന്തായാലും നമുക്ക് വിശദമാക്കാം….

ലോക്സഭയിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, 2025 പാസാക്കി, തുടർന്ന് രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോ​ഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കർശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാർഥിയായോ ഇന്ത്യയിലെത്തുന്നവർക്ക് സ്വാഗതമരുളാൻ എല്ലായ്‌പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബിൽ അവതരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറച്ച ശബ്ദത്തോടെ തന്നെ പറഞ്ഞു വച്ചു… ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമേ നരേന്ദ്രമോദി സർക്കാർ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു അഗതി മന്ദിരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യപുരോഗതിക്ക് സംഭാവന നൽകുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബിൽ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും സമ്പദ്‌വ്യവസ്ഥയേയും വ്യാപാരത്തേയും അഭിവൃദ്ധിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഉത്തേജനം പകരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇന്ത്യയിലെത്തുന്ന ഓരോ വിദേശപൗരന്റേയും കൃത്യമായ വ്യക്തിവിവരങ്ങൾ പുതിയ ബിൽ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമർ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന റോഹിംഗ്യൻ കുടിയേറ്റക്കാരെ കുറിച്ചും അമിത് ഷാ പരാമർശിച്ചു. വ്യക്തിലാഭത്തിനായി ഇന്ത്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സുരക്ഷാപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കുടിയേറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുകയും 2047 ഓടെ വികസിത രാജ്യമായി മാറുന്നതിന് ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്നും അമിത് ഷാ പ്രസ്താവിച്ചു.

അതുപോലെ തന്നെ അനധികൃത കുടിയേറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പശ്ചിമ ബംഗാൾ സർക്കാർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ വേലി നിർമാണം അപൂർണമായി തുടരുകയാണ്. നിർമാണം പൂർത്തിയാകാത്തതിനു പിന്നിൽ മമത സർക്കാരാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുടിയേറ്റക്കാരോട് ബംഗാൾ സർക്കാർ അനാവശ്യമായ അനുകമ്പ കാണിക്കുകയാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ 11 കത്തുകളയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുദ്യോഗസ്ഥരുമായി ഏഴു തവണ ചർച്ച നടത്തുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.

1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം, 2000ത്തിലെ ഇമിഗ്രേഷൻ നിയമം തുടങ്ങിയവയ്ക്ക് പകരമാണ് പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ. രേഖകളില്ലാത്തവരെ കൊണ്ടുവരുന്ന വിമാനങ്ങൾക്കും വാഹനങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തും. വിദേശികൾ എത്തുന്ന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് ബിൽ. വിദേശികളെക്കുറിച്ച് എമിഗ്രേഷൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം.
അതേസമയം, ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ചില പ്രത്യേക വിഭാഗങ്ങളോട് വിവേചനപരമായി നിലപാട് സ്വീകരിക്കാൻ അവസരമൊരുക്കുന്നതാണെന്ന് ലോക്‌സഭയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എൻകെ പ്രേമചന്ദ്രൻ, കെ രാധാകൃഷ്ണൻ എന്നിവർ ചൂണ്ടിക്കാട്ടി.

ബില്ലിലെ പല വ്യവസ്ഥകളും സ്വാഭാവിക നീതിയുടെയും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി നാട്ടിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ വ്യവസ്ഥകൾ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുന്നതാണ്. രാഷ്ട്രീയ പ്രതിയോഗികളെയും വിയോജിക്കുന്നവരെയും ഉന്മൂലനം ചെയ്യാനുള്ള ആയുധമായി രാജ്യ സുരക്ഷയെ ഉപയോഗിക്കുന്ന ഈ ഘട്ടത്തിൽ ബില്ലിലെ വ്യവസ്ഥകൾ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. ചില പ്രത്യേക വിഭാഗങ്ങളോട് വിവേചനപരമായി നിലപാട് സ്വീകരിക്കാൻ അവസരമൊരുക്കുന്നതാണ് ബിൽ.

ബിൽ അതിരുകടന്ന അധികാരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി പഞ്ഞു. ബില്ലിന്റെ ഏറ്റവും ഭയാനകമായ വശങ്ങളിൽ ഒന്ന് ഇമിഗ്രേഷൻ ഓഫിസർമാർക്ക് അനുവദിച്ച അമിതാധികാരമാണ്. ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ബിൽ അനുവദിക്കുന്നു. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ വേണ്ടിയുള്ളതാണ്. ഏകപക്ഷീയമായ തടങ്കലിലേക്കും വിദേശ പൗരന്മാരെ ഉപദ്രവിക്കുന്നതിലേക്കും നയിക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

കൂടാതെ ഇമ്മിഗ്രേഷൻ ഓഫീസർമാരെ നിയമിച്ച്, വിദേശികളെ അറസ്റ്റുചെയ്യാനും, കേന്ദ്രസർക്കാർക്ക് വിദേശികളുടെ പ്രസ്ഥാനങ്ങൾ നിയന്ത്രിക്കാനും നിലവിലെ നിയമ പ്രകാരം അധികാരമുണ്ട്.ഇതിനു പുറമെ വ്യാജ ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നവർക്ക്, രണ്ട് മുതൽ ഏഴ് വർഷം വരെ തടവും, 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള പിഴയും തടവു നൽകാം.

ഇതുവരെ വേണമെങ്കിൽ വിസയ്ക്ക് അനുസൃതമായ രേഖകൾ ഇല്ലാതെയാണ് ഒരാൾ ഇന്ത്യയിലെത്തുന്നത്, അല്ലെങ്കിൽ വിസ അവസാനിച്ച ശേഷം മറ്റു നിബന്ധനകൾ ലംഘിക്കുന്ന പക്ഷം, അവരെ അനധികൃതമെന്ന് കണക്കാക്കി പിടികൂടി വിദേശത്തു കൊണ്ടുപോകാനും അല്ലെങ്കിൽ ബാൻ ചെയ്യാൻ വരെ സാധിക്കും.. അതുപോലെ തന്നെ ഒരിക്കൽ യാത്ര തിരിച്ചുകൊണ്ട് deportation ചെയ്തവരെ വീണ്ടും അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ 10 വർഷം വരെ തടവും, അവർക്കിവിടെ വിലക്കുമാകും…

2017-ൽ ഗൃഹമന്ത്രാലയം മുതൽ നൽകിയ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് 40,000-ൽ പരമാവധി റോഹിങ്ങ്യൻ കുടിയേറ്റക്കാർക്കെതിരെ നടപടികൾ നടപ്പാക്കിയിട്ടുണ്ട്. ജാനുവരി 2024 മുതൽ ഫെബ്രുവരി 2025- വരെയുള്ള കാലയളവിൽ,-tripura പൊലീസ് 1,045 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്തിട്ടുണ്ട്, അവരിൽ 700-ലധികം ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. ഈ ബിൽ, രാജ്യത്തെ അതിർത്തികളിൽ സുരക്ഷാനടപടി ഉയർത്താനും, അതുപോലെ അനധികൃത കുടിയേറ്റം തടയാനുമുള്ള ഒരു ശക്തമായ സംവിധാനം ഒരുക്കുന്നു. നിലവിലെ കണക്ക് പ്രകാരം14 ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലുണ്ട്,. 5% വീതം ,ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും. 80% നപാൾ, ഭൂട്ടാൻ, മാലിദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ഇന്ത്യയിൽ അനധികൃത കുടിയേറ്റം എന്നത് വലിയൊരു ​ഗുരുതര പ്രശ്നം ആകുന്ന സാഹചര്യത്തിൽ അമിത് ഷായുടെ ഇമ്മിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025-ന്റെ സൃഷ്ടി, ഇന്ത്യയുടെ ജനാധിപത്യവും അതിന്റെ അതിർത്തി സുരക്ഷയും ഉറപ്പാക്കുന്നതിൽ വലിയൊരു മുന്നേറ്റം ആണ് നടത്തുന്നത്..

Leave a Reply

Your email address will not be published. Required fields are marked *