ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ആറായിരം കവിഞ്ഞു. പുതിയതായി 769 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ 6133 ആക്റ്റീവ് കോവിഡ് കേസുകളാണ് ഉള്ളത്.കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 6 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണ്ണാടകത്തിൽ രണ്ടും കേരളത്തിൽ മൂന്നും തമിഴ്നാട്ടിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളം ,പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ ആണ് കൂടുതൽ കോവിഡ് ബാധിതരുള്ളത്. കേരളത്തിൽ 1950 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.