ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. അതേസമയം ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ഒരാളെ തിങ്കളാഴ്ച രാവിലെ ഇറാന്‍ തൂക്കിലേറ്റുകയുംചെയ്തു. മൊസാദിനായി ചാരവൃത്തി നടത്തിയ ഇസ്മയില്‍ ഫെക്രി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.ഇയാളെ രണ്ടു വർഷം മുൻപായിരുന്നു അറസ്ററ് ചെയ്തിരുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ഇസ്രയേലിനായി ചാരപ്പണി നടത്തിയാല്‍ എന്താകും സംഭവിക്കുകയെന്ന സന്ദേശം നല്‍കാനാണ് ഇയാളുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കിയതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. സാമൂഹികമാധ്യമങ്ങളില്‍ സയണിസ്റ്റ് ആശയങ്ങളെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നവരെയും ഇറാനില്‍ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമൂഹത്തിന്റെ മാനസികമായ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് ഈ നടപടി.