ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് വിഷയം സംബന്ധിച്ച് മന്ത്രി അടിയന്തര ഉത്തരവ് നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കാനാണ് നിർദ്ദേശം. പ്രത്യേക വാർഡുകൾ ഒരുക്കാൻ ബുദ്ധിമുട്ടുള്ള പക്ഷം അവർക്കായി പ്രത്യേക ബെഡുകളും മുറികളും മാറ്റിവെക്കണം.ചികിത്സാ വേളകളിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷിതത്വവും പൂർണ്ണമായും ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. കൂടാതെ, കിടത്തിച്ചികിത്സയ്ക്കും മറ്റ് അനുബന്ധ ചികിത്സകൾക്കുമായി പ്രത്യേക പ്രോട്ടോക്കോൾ ഉടൻ തയ്യാറാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
