മരുഭൂമിയിലെ മണൽത്തരികളെപ്പോലും വിറപ്പിക്കുന്ന സ്ഫോടനശബ്ദങ്ങൾ… അമേരിക്കയുടെ അഹങ്കാരത്തെ തരിപ്പണമാക്കുന്ന ഇറാന്റെ മാരക ആക്രമണങ്ങൾ. യുദ്ധത്തിന്റെ നിഴലിൽ മിഡിൽ ഈസ്റ്റ് നീറുമ്പോൾ, ലോകം ഇന്നുവരെ കാണാത്ത ഒരു വൻ പ്രതിസന്ധിയിലേക്കാണ് അമേരിക്കൻ സൈന്യം വഴുതിവീഴുന്നത്. ശൂന്യമാകുന്ന ആയുധപ്പുരകളും, തലച്ചോറിന് മാരകമായി പരിക്കേറ്റ് തകരുന്ന നൂറുകണക്കിന് സൈനികരും അമേരിക്കയെ പിടിച്ചുകുലുക്കുമ്പോൾ, ഭരണകൂടത്തിനുള്ളിൽ പൊട്ടിത്തെറികൾ രൂക്ഷമാകുന്നു. ‘വ്യോമശക്തിക്ക് അതിരുകളുണ്ട്’ എന്ന് അമേരിക്കൻ ജനറലന്മാർ തന്നെ മുന്നറിയിപ്പ് നൽകുമ്പോൾ, ട്രംപ് ഭരണകൂടം ഈ യുദ്ധക്കളിയിൽ നിന്ന് രക്ഷപ്പെടാൻ വഴിതിരയുകയാണോ? എന്താണ് അണിയറയിൽ സംഭവിക്കുന്നത്?
പ്രസ്സ് ടിവി, ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ചൂടികാണിക്കുന്നതനുസരിച്ച്, കണക്കുകൾ പ്രകാരം ഏകദേശം 700-ഓളം അമേരിക്കൻ സൈനികർക്ക് ഇതിനോടകം പരിക്കേറ്റു കഴിഞ്ഞു. ഇതിൽ ഭൂരിഭാഗം സൈനികരെയും ബാധിച്ചിരിക്കുന്നത് ‘ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി’ അഥവാ തലച്ചോറിനേൽക്കുന്ന ഗുരുതരമായ ആഘാതങ്ങളാണ്. പുറമെ വലിയ മുറിവുകളോ രക്തസ്രാവമോ കാണാനില്ലെങ്കിലും, ശക്തമായ സ്ഫോടന തരംഗങ്ങൾ ഉണ്ടാക്കുന്ന ആഘാതം സൈനികരുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് തകർത്തുകളയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നേരിട്ട അതേ മാനസിക-ശാരീരിക ദുരന്തങ്ങൾ പുതിയൊരു രൂപത്തിൽ വീണ്ടും ഉയർന്നുവരുന്നത് അമേരിക്കയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്ഫോടനങ്ങളുടെ പ്രകമ്പനത്തിൽ തലച്ചോറിലെ കോശങ്ങൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഉടൻ തന്നെ തിരിച്ചറിയാൻ നിലവിലെ വൈദ്യശാസ്ത്രത്തിന് പരിമിതികളുണ്ട്. പെന്റഗൺ ഇവയിൽ പലതിനെയും “ചെറിയ മസ്തിഷ്കാഘാതങ്ങൾ” എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഭയാനകമാണ്. വിട്ടുമാറാത്ത തലവേദന, ഓർമ്മക്കുറവ്, കാഴ്ച മങ്ങൽ, ഉറക്കമില്ലായ്മ, പെട്ടെന്നുണ്ടാകുന്ന മാനസികാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഈ പരിക്കുകളുടെ തുടർച്ചയായി സംഭവിക്കുന്നു.
പൂർവ്വകാല യുദ്ധങ്ങളിൽ പങ്കെടുത്ത് ടി.ബി.ഐ ബാധിതരായ വിമുക്തഭടന്മാരുടെ അനുഭവം വ്യക്തമാക്കുന്നത് ഈ മുറിവുകൾ ജീവിതാവസാനം വരെ പിന്തുടരുമെന്നാണ്. എന്നിരുന്നാലും, പരിക്കേറ്റ സൈനികർക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുന്നില്ലെന്ന വിമർശനം അമേരിക്കൻ ജനപ്രതിനിധികൾക്കിടയിൽ ശക്തമാണ്. ഡെമോക്രാറ്റിക് സെനറ്റർ ടാമി ബാൾഡ്വിൻ ഉൾപ്പെടെയുള്ളവർ കുവൈത്തിലെയും മറ്റ് അമേരിക്കൻ താവളങ്ങളിലെയും പരിശോധനാ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. യുദ്ധം നേരിട്ട് ഏൽപ്പിക്കുന്ന മുറിവുകളേക്കാൾ ആഴമുള്ളതാണ് ഈ അദൃശ്യ മുറിവുകളെന്നാണ് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഭൗതികമായ പരിക്കുകൾക്കപ്പുറം, സാങ്കേതികമായും സാമ്പത്തികമായും അമേരിക്ക വൻ തിരിച്ചടിയാണ് നേരിടുന്നത്. അഞ്ച് മാസത്തിലധികമായി തുടരുന്ന ഈ പോരാട്ടത്തിൽ, ആഗോളതലത്തിൽ അമേരിക്കൻ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരുന്ന വളരെ കൃത്യതയുള്ള ദീർഘദൂര മിസൈലുകളുടെ വലിയൊരു ഭാഗം ഉപയോഗിച്ചു തീർന്നു. ഇത് അമേരിക്കയ്ക്കുള്ളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
