ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു ‘നാരി ശക്തി വന്ദൻ അധിനിയം’. എന്നാൽ, ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നു എന്ന് പുറമെ പറയുന്ന ഇൻഡി (I.N.D.I.A) മുന്നണിയിലെ കക്ഷികൾ, യഥാർത്ഥത്തിൽ സ്ത്രീശാക്തീകരണത്തിന് അനുകൂലമാണോ?
ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത് സ്ത്രീവിരുദ്ധതയുടെയും തടസ്സവാദങ്ങളുടെയും ഒരു നീണ്ട നിരയാണ്.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് എടുക്കാൻ കോൺഗ്രസ് എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ അവർ ഭരണത്തിലിരുന്ന കാലത്ത് ഈ ബിൽ പാസാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചോ എന്നത് വലിയ ചോദ്യചിഹ്നമാണ്.
രാജീവ് ഗാന്ധിയുടെ കാലം മുതൽക്കേ വനിതാ സംവരണം ഒരു ചർച്ചാവിഷയമാണ്. എന്നാൽ ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചിട്ടും കോൺഗ്രസിന് ഇത് നിയമമാക്കാൻ കഴിഞ്ഞില്ല.യു.പി.എ ഭരണകാലത്ത് ബിൽ അവതരിപ്പിച്ചപ്പോൾ സ്വന്തം സഖ്യകക്ഷികളായ (RJD), (SP) എന്നിവർ ബില്ലിനെ നഖശിഖാന്തം എതിർത്തു. സഭയിൽ ബിൽ വലിച്ചുകീറുന്ന സാഹചര്യം വരെയുണ്ടായി. അന്ന് സഖ്യം നിലനിർത്താൻ വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ കോൺഗ്രസ് ബലികഴിച്ചു.
അധികാരമില്ലാത്തപ്പോൾ മാത്രം സ്ത്രീപക്ഷവാദം ഉയർത്തുകയും, അധികാരത്തിലിരിക്കുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി അത് മാറ്റിവെക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.ഇന്ന് നാം കാണുന്ന ഇൻഡി മുന്നണിയിലെ പ്രമുഖ നേതാക്കളുടെ പ്രസ്താവനകൾ പരിശോധിച്ചാൽ അവരുടെ സ്ത്രീവിരുദ്ധ മനോഭാവം വ്യക്തമാകും.
ലിപ്സ്റ്റിക് ഇട്ടവർ”, “മുടി മുറിച്ചവർ” എന്നിങ്ങനെ വനിതാ സംവരണ ബില്ലിനെ പരിഹസിച്ചത് ഇതേ മുന്നണിയിലെ നേതാക്കളാണ്. സ്ത്രീകളുടെ ബാഹ്യമായ രൂപത്തെ കളിയാക്കിക്കൊണ്ട് അവരുടെ രാഷ്ട്രീയ അവകാശങ്ങളെ നിഷേധിക്കാനാണ് ഇവർ ശ്രമിച്ചത്.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ ഇൻഡി മുന്നണി പങ്കാളികൾ പലപ്പോഴും സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കേണ്ടവരായിട്ടാണ് കാണുന്നത്. നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾ വരുന്നത് തങ്ങളുടെ കുത്തക തകരുമെന്ന് അവർ ഭയപ്പെടുന്നു.
ഏഴ് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസുകാര്‍ നീട്ടിവച്ചതും പൂഴ്‌ത്തിവച്ചതുമായതെല്ലാം നടപ്പാക്കിയതാണ് മോദി സര്‍ക്കാരിന്റെ പേരിനും പെരുമയ്‌ക്കും കാരണമെന്ന് ഇനിയും അറിയാത്തത് സോണിയയും മക്കളും മാത്രമാണ്. നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച വനിതാ സംവരണ ഭേദഗതി നിയമവും ഇനിയും നീട്ടിവയ്‌ക്കണമെന്നാണ് സോണിയാ കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിക്കാരുടെയും ആവശ്യം. ഇങ്ങനെ നീട്ടിവച്ച് നീട്ടിവച്ചാണ് എഴുപത് കൊല്ലം ഈ രാജ്യത്തെ അവര്‍ പരുവമാക്കിയത്.
തുല്യനീതിയുടെയും ജനക്ഷേമത്തിന്റെയും കാര്യങ്ങളില്‍ മാത്രമല്ല, രാജ്യപുരോഗതിയുടെയും ദേശീയ ഐക്യത്തിന്റെയും കാര്യങ്ങളില്‍ വരെ അവര്‍ വെള്ളം ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 അനാദി കാലത്തേക്കുള്ളതാണെന്ന് പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ റോഡും പാലവും വരുന്നത് പ്രതിരോധത്തെ ദുര്‍ബലമാക്കുമെന്ന പൊട്ടന്യായം പറഞ്ഞു. ഭീകരരോടും മാവോയിസ്റ്റ് തീവ്രവാദികളോടും അഴകൊഴമ്പന്‍ നയം സ്വീകരിച്ചു. രാജ്യത്തെ ലോകബാങ്കില്‍ പണയം വച്ചു. ഏകീകൃത സിവില്‍ നിയമം തൊടാന്‍ അറച്ചു. വഖഫ് ബോര്‍ഡിന് പരിധിയില്ലാത്ത അധികാരം നല്കി. അഴിമതിക്ക് വെള്ളവും വളവും നല്കി. പിന്നാക്കക്കാരെ പിന്നാക്കം തള്ളി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്കാം നല്കാം എന്ന് പറഞ്ഞ് നാളുകള്‍ തള്ളി നീക്കി. ഞങ്ങളല്ലാതെ പിന്നാര് എന്ന മട്ടില്‍ രാജ്യത്തെ കട്ടുമുടിച്ചു. ലോകമെങ്ങും യാചകവേഷത്തില്‍ ഈ രാജ്യത്തെ നിര്‍ത്തി. ആകാശത്തും ഭൂമിയിലും മാത്രമല്ല, ഖനികള്‍ തുരന്നാല്‍ അവിടെയും അഴിമതി വാണു.
അവിടേക്കാണ് വളര്‍ച്ചയുടെയും സ്വാഭിമാനത്തിന്റെയും പ്രഖ്യാപനവുമായി ഒരു സര്‍ക്കാര്‍ പടിപടിയായി നയവും നിലപാടുകളും പ്രഖ്യാപിച്ച് മുന്നേറുന്നത്. 2023ല്‍ പാര്‍ലമെന്റില്‍ അംഗീകരിച്ച നാരീശക്തി വന്ദന്‍ അധിനിയത്തിലൂടെ എല്ലാ മേഖലയിലും സ്ത്രീപങ്കാളിത്തം
വര്‍ധിപ്പിക്കുന്നതിന് തുടര്‍ന്നുവന്ന നിലപാടുകളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍ ചരിത്രം തിരുത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ 33 ശതമാനം സ്ത്രീകള്‍ ലോക്സഭയിലുണ്ടാകുമെന്ന ഉറപ്പാണത്. നേരവും കാലവും ശരിയല്ലെന്ന മുടന്തന്‍ വാദമുയര്‍ത്തി കോണ്‍ഗ്രസ് ഇതിനെതിരെ നിലപാടെടുത്തിരിക്കുന്നു. ലക്ഷണമൊത്ത സ്ത്രീവിരുദ്ധ പാര്‍ട്ടിയായി പണ്ടേ മാറിയതാണ് കോണ്‍ഗ്രസ്.
ഇപ്പോള്‍ അതൊന്നുകൂടി പ്രകടമായെന്ന് മാത്രം. വിഷുവിന്റെ പിറ്റേന്ന് മുതല്‍ വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളോടും ബില്‍ നടപ്പാക്കാനുള്ള പിന്തുണ നല്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാലും രേഖാമൂലവും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുട്ടിലാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്യാമത്രെ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലെടുക്കുന്ന നിലപാട് ഇപ്പോള്‍ പറയാനുള്ള തന്റേടം അവര്‍ക്കില്ല താനും. ആദ്യം സെന്‍സസ്, പിന്നെ മണ്ഡലപുനര്‍നിര്‍ണയം എന്നൊക്കെയാണ് സോണിയയും ഖാര്‍ഗെയും വാശിപിടിക്കു ന്നത്. ലോക്സഭയില്‍, നിയമസഭകളില്‍ കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ ആര്‍ക്കാണ് പ്രശ്നം? ആരെയാണ് ഇവര്‍ ഭയക്കുന്നത്. അമ്പത് ശതമാനം എന്ന തുല്യനീതിയിലേക്കുള്ള യാത്രയുടെ ചുവടുവയ്‌പ് ആരെയാണ്
പൊള്ളിക്കുക എന്ന് രാജ്യത്തെ മത, സാമുദായിക നേതൃത്വങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് പണ്ടേ വ്യക്തമാണ്.
എന്തും ഏതും രാഷ്‌ട്രീയക്കളിയുടെയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ഭാഗമായിക്കാണുന്നവര്‍ക്ക് ഭയപ്പാട് സ്വാഭാവികമാണ്. എന്നാല്‍ മോദി സര്‍ക്കാരിന് വനിതാ സംവരണ ഭേദഗതി നിയമം എന്തെങ്കിലും രാഷ്‌ട്രീയ നേട്ടത്തിനുള്ള വഴിയല്ലെന്ന് നാളിതുവരെ കൈക്കൊണ്ട
സ്ത്രീശാക്തീകരണ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ മുതല്‍ പിഎം മാതൃവന്ദന യോജന വരെ, പിഎം ഉജ്ജ്വല യോജന മുതല്‍ ലാഖ്പതി ദീദി വരെ, സുകന്യ സമൃദ്ധി മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് വരെ, ട്രെഡ് മുതല്‍ സ്റ്റെപ് വരെ, മഹിളാ ഇ ഹാഥ് മുതല്‍ മഹിളാ ശക്തികേന്ദ്രങ്ങള്‍ വരെ… സ്ത്രീജിവിതത്തെ സുരക്ഷിതവും സാശ്രയപൂര്‍ണവുമാക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്കിന്‍ നല്കുന്നത് മുതല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നത് വരെയുള്ള നിര്‍ണായകമായ നിലപാടുകള്‍ കൈക്കൊണ്ടത് മോദി സര്‍ക്കാരാണ്..മുത്തലാഖ് നിരോധിച്ച് ഒരു വലിയ വിഭാഗം സ്ത്രീകളെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അമ്മപെങ്ങന്മാരുടെ സീമന്തതിലകത്തിന്റെ മാനം കാത്തത് മോദി സര്‍ക്കാരാണ്. ഡ്രോണ്‍ ദീദിയിലൂടെ പാടശേഖരങ്ങളില്‍ സമൃദ്ധിയുടെ കാലം വിരിയിക്കാന്‍ സ്ത്രീസമൂഹത്തിന് തുണ നിന്നത് മോദി സര്‍ക്കാരാണ്. രാജ്യത്തിന്റെ പ്രൗഢി ലോകത്തോട് വിളംബരം ചെയ്യുന്ന സൈനിക പരേഡുകള്‍ക്ക് നേതൃത്വം നല്കാന്‍ വനിതകളെ നിയോഗിച്ചത് മോദി സര്‍ക്കാരാണ്.യുദ്ധമുന്നണി മുതല്‍ ചന്ദ്രയാന്‍ വരെ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയത് മോദി സര്‍ക്കാരാണ്…. അതേ സര്‍ക്കാരാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് സ്ത്രീകള്‍ തുല്യപങ്കാളിത്തത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപിക്കുന്നതും.
പാര്‍ട്ടിക്കുള്ളില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് പോലും നീതി പുലര്‍ത്താത്തവര്‍ക്ക് സ്വാഭാവികമായും അത് സഹിക്കാനാകില്ല. അവര്‍ ഓരിയിട്ടും ബഹളം വച്ചും അതിനെതിരെ കള്ളക്കഥകളുമായി പൊതുമധ്യത്തിലിറങ്ങും..അവരുടെ ഗ്യാരണ്ടികളില്‍ ഇന്ദിര മുതല്‍ സോണിയയും പ്രിയങ്കയും വരെയുള്ള സ്ത്രീകളേ ഉള്ളൂ…
സ്ത്രീശാക്തീകരണം എന്നത് വെറും പ്രസംഗമല്ല, അത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. നരേന്ദ്ര മോദി സർക്കാർ അത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. എന്നാൽ ഇൻഡി മുന്നണി ഇപ്പോഴും പഴയ ചിന്താഗതികളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്.
സ്ത്രീകളുടെ അന്തസ്സും അവകാശവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമല്ലാത്ത ഒരു മുന്നണിക്ക് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ കഴിയില്ല. ഇൻഡി മുന്നണിയുടെ പൊള്ളത്തരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.
