ലോകത്തിന്റെ ശ്രദ്ധ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് മിഡിൽ ഈസ്റ്റിൽ വീണ്ടും കടുത്ത യുദ്ധകാഹളം മുഴങ്ങുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അതീവ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ബില്യൺ കണക്കിന് ഡോളർ രഹസ്യമായി കടത്താൻ ഇറാൻ ഉപയോഗിച്ച ഡിജിറ്റൽ അസറ്റ് ശൃംഖലയെ ലക്ഷ്യമിട്ട് ആറ് സ്ഥാപനങ്ങൾക്കും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിക്കുമെതിരെ അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി ഉപരോധം പ്രഖ്യാപിച്ചു. ഐ.ആർ.ജി.സിയുടെ ധനസഹായ ശൃംഖലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 15 ദശലക്ഷം ഡോളർ വരെ പാരിതോഷികവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രംപ് ഒരു നീരാളി, രക്ഷപ്പെടാനുമറിയാം,
